Pages

Monday 2 July 2012

എയ്ഡഡ് സ്‌കൂള്‍ വിവാദം: യു.ഡി.എഫും ലീഗും ഒന്നിച്ചു നേരിടും -തങ്ങള്‍


കോഴിക്കോട്: വസ്തുതകള്‍ മനസ്സിലാക്കാതെ അഴിച്ചുവിടുന്ന എയ്ഡഡ്‌സ്‌കൂള്‍ വിവാദം യു.ഡി.എഫും മുസ്‌ലിംലീഗും ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) അധ്യാപകസംഗമവും സംസ്ഥാനതല പ്രചാരണപരിപാടിയും നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളങ്ങളാണ്. മലപ്പുറം ജില്ലയെ ലക്ഷ്യംവെച്ചാണ് വിവാദമുണ്ടാക്കുന്നത്.മലബാറിലെ അഞ്ചു ജില്ലകളിലുള്ളവയാണ് ഈ സ്‌കൂളുകള്‍. അവയ്ക്ക് എയ്ഡഡ് ആനുകൂല്യങ്ങള്‍ നേരത്തേ നല്‍കിയതാണ് -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷനായി. കെ. സോമനാഥന്‍, എം. സറഫുന്നീസ, സതീശന്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ. മൂസ്സ നന്ദിയും പറഞ്ഞു.

കെ.എസ്.ടി.യു. മെംബെര്‍ഷിപ്‌ കാമ്പയയിന്‍


 കോഴിക്കോട് ജില്ല മെംബെര്‍ഷിപ്‌  കാമ്പയയിന്‍ സംസ്ഥാന ട്രഷറര്‍ വി കെ മുസ ഉദ്ഘാടനം ചെയ്യുന്നു

കെ.എസ്.ടി.യു. കോഴിക്കോട്  ജില്ലാ കമ്മറ്റിയുടെ അവകാശ പത്രിക ജില്ല പ്രസിഡണ്ട്‌ പി കെ അസീസ്‌ 
DDE (In-Charge) പി അജയ്കുമാരിനു സമര്‍പ്പിക്കുന്നു.

കെ.എസ്.ടി.യു. കൊല്ലം ജില്ലാ നേതൃപരിശീലന ക്യാമ്പ്


കെ.എസ്.ടി.യു. കൊല്ലം ജില്ലാ നേതൃപരിശീല ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാഭ്യാസം വീണുടഞ്ഞത് വീണ്ടെടുത്ത്.....



വീണ്ടുമൊരു അധ്യയന വര്‍ഷത്തിലെത്തി നാം..
പ്രതീക്ഷകളുടെ പുലരിക്കുളിരുമണിഞ്ഞ് പ്രത്യാശയുടെ പുതുനാമ്പുകള്‍ക്ക്  പൊതു സമൂഹം കണ്ണും കാതുമയച്ചു കാത്തിരുന്ന കൌതുക നിമിഷങ്ങള്‍!! തകരുമായിരുന്ന
പൊതുവിദ്യാഭ്യാസത്തെ ജഡാവസ്ഥയില്‍ നിന്നും മൃതസഞ്ജിവനി നല്‍കിയതിന്റെ പുളകോത്മക ഓര്‍മ്മകള്‍ നാം അയവിറക്കുന്നു. വിണുടഞ്ഞുപോയ വിദ്യാപളുങ്കിനെ അടുക്കും ചിട്ടയോടും പെറുക്കിയെടുത്ത്..... വീണ്ടെടുത്ത്.... വിദ്യാഭ്യാസത്തെ വിവാദങ്ങളില്‍ നിന്നും വിവേക വിഭാതത്തിലേക്കാനയിച്ച  വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും
ഇച്ഛാശക്തിക്ക് മുമ്പില്‍ നമുക്ക് നന്ദി പറയാം. കേരളം കണ്ട  എക്കാലത്തെയും സമഗ്ര  വിദ്യാഭ്യാസപരിഷ്കാരം - ടീച്ചേഴ്സ് മാഗ്നകാര്‍ട്ടയായ അധ്യാപക പാക്കേജിലൂടെ പൊതുവിദ്യാഭ്യാസത്തിന് പുതുജീവന്‍.

ഓളങ്ങള്‍ നിലച്ചേക്കും
വേദനകള്‍ മരിക്കില്ല...
വിദ്യാഭ്യാസവകുപ്പില്‍ ആദ്യമായി നിയമന നിരോധനം (Economy Order G.O(P)No.2278/99 Fin 17.11.1999) കൊണ്ടുവന്നത് ഇടതുഭരണത്തിലായിരുന്നു.  അധ്യാപക ദ്രോഹം ഒരു കുലത്തൊഴിലായി ഇവര്‍ സ്വീകരിച്ചുപോന്നു. കുലം
കുത്തികളെന്ന് വിളിച്ചില്ലെന്നേയുള്ളൂ. ഇവരുടെ ശരീരഭാഷ തന്നെ വൈരം നിറഞ്ഞത്.  ഗ്രാമസഭാ മിനുട്സെഴുതാന്‍ അധ്യാപികമാരെ തന്നെ വേണം. ചെക്കു പോസ്റുകളിലേക്കും
പഞ്ചായത്താഫീസിലേക്കും പറഞ്ഞയക്കാന്‍ അവര്‍ തന്നെ!! ഇരുന്നൂറു അധ്യായ  ദിനത്തിന്റേയും ആയിരം മണിക്കൂറിന്റേയും സംഗതി പറഞ്ഞു പേക്കിനാക്കളുണ്ടാക്കി.
വികലമായ പരിഷ്കാരങ്ങള്‍ കൊണ്ട്  വിദ്യാഭ്യാസ വകുപ്പ് പൊറുതിമുട്ടി. 
        വിദ്യാഭ്യാസ  ലണ്ടറുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു മാത്രമുണ്ടായിരുന്ന അധികാരം നാട്ടുകാര്‍ക്കൊക്കെ വിട്ടുകൊടുത്തു. ആലപ്പുഴ ജില്ലാപഞ്ചായത്തുണ്ടാക്കിയ കല ണ്ട റില്‍ പെരുന്നാള്‍ ദിനത്തിലും ചതയദിനത്തിലുമൊക്കെ അധ്യാപകര്‍ക്ക്  ഇംഗ്ളീഷ് പരിശീലനം. കരകുളം ഗ്രാമ പഞ്ചായത്ത് കേരള പാഠാവലിയു ണ്ടാ ക്കി അദ്ഭുതം കാട്ടി. സ്കൂള്‍ സമയമാറ്റം തീരുമാനിച്ചത് കാസര്‍കോട് ജില്ലയിലെ ഒരു സി.പി.എം  ഭരണ പഞ്ചായത്ത്. ജനപ്രതിനിധികളും പഞ്ചായത്തുകാരും വിദ്യാലയങ്ങളില്‍ കിടന്ന്   ഞരങ്ങാനും മിനുങ്ങാനും മെനക്കെട്ടപ്പോള്‍ 'മാനിഷാദ' പാടാന്‍ ജനം നിര്‍ബന്ധിതരായി. വിദ്യാലയങ്ങളെ പഞ്ചായത്തുകളെ ഏല്‍പിക്കല്‍ ചരിത്രപരമായ മ ണ്ട ത്തരമാണെന്ന്
ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തുറന്നടിച്ചു. മുമ്പ് ഡി.പി.ഇ.പി സിലസിനെ  പറ്റി മ ണ്ട ന്‍മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമെന്ന് ജസ്റിസ് കൃഷ്ണയ്യരെ കൊണ്ട്  പറയിപ്പിച്ചതും ഇതേ ഇടതു ഭരണം തന്നെ. പ്രഥമ കമ്മ്യൂണിസ്ററ്മന്ത്രിസഭാംഗമായിരുന്നു കൃഷ്ണയ്യരെന്നോര്‍ക്കുക. അധ്യാപക വിരോധത്താല്‍ കലികേറിയ ഒരു സര്‍ക്കാരിനു അധ്യാപക വേദന
കാണാനേ കഴിഞ്ഞില്ല. വര്‍ഷങ്ങളോളം പണിയെടുത്തിട്ടും അംഗീകാരമില്ല, ശമ്പളവുമില്ല. പത്തും പതിമൂന്നും വര്‍ഷം പണിയെടുത്തിട്ടും ഡിവിഷന്‍ ഫാള്‍ മൂലം പുറത്തുപോയവരുടെ കണ്ണീരില്‍ കുതിര്‍ന്ന കഥ, കരളില്ലാത്തവരില്‍ കമ്പനമുണ്ടാക്കിയില്ല. ഇതൊരു  മാനുഷിക പ്രശ്നമായുര്‍ത്താന്‍ കെ.എസ്.ടി.യു പാടുപെട്ടു. ശമ്പളത്തിനും പ്രൊട്ടക്ഷനുംവേണ്ടി പ്രക്ഷോഭങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. അനന്തപുരിയില്‍ സെക്രട്ടറിയേറ്റ് നടയില്‍
വര്‍ഷാവര്‍ഷം പ്രക്ഷോഭ സംഗമങ്ങള്‍ തീര്‍ത്തു. സംയുക്ത അധ്യാപക സമിതി വിദ്യാഭ്യാസ  കേരളത്തിന്റെ തിരുത്തല്‍ ശക്തിയായി മാറി. ആര്‍ക്കും എപ്പോഴും എടുത്തു കൊട്ടാവുന്ന
പെരുവഴിച്ചെണ്ടയല്ല സാറന്മാരെന്ന് ബേബി സാറിനെ ഓര്‍മപ്പെടുത്തി.
          മതമില്ലാത്ത ജീവനും, ജാതീയത പുന:സൃഷ്ടിച്ച ക്ളാസ് മുറി പാഠങ്ങളും മത  വിരുദ്ധതയും ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവുമെല്ലാം ഇടതുഭരണത്തിന്റെ നിത്യസംഭവങ്ങളായിരുന്നു. ത്രിവര്‍ണ്ണപ്പതാകയുടെ കളറഞ്ചാക്കി! മഹാത്മജിയുടെ  സ്ഥാനത്ത് വാല്‍മാക്രി 'എന്റെമര'ത്തിലിരിപ്പായി. മദ്ഹബ് നഹി സികാത്ത എന്ന  അല്ലാമാ ഇഖ് ബാലിന്റെ വരികള്‍ക്ക് മുഹമ്മദ് നബി സികാത്ത എന്ന തിരുത്ത് നല്‍കി.  മുഹമ്മദ് നബി വൈരം പഠിപ്പിക്കുന്നുവെന്നായി. വിശ്വാസസമൂഹത്തെ വെല്ലുവിളിച്ച
ഇടതുഭരണത്തോട് പ്രതികാരമുണ്ടായി. വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ ലക്ഷക്കണക്കിന് കൂടൊഴിഞ്ഞു. അനാദായാകര വിദ്യാലയങ്ങളുടെ എണ്ണം 3661 ആയി. ശമ്പളവും
ജോലി സുരക്ഷയുമില്ലാത്ത അധ്യാപക കുടുംബം നിത്യവറുതിയിലുമായി. മാന്യമായ ഒരു  തൊഴിലെന്നുകരുതി കെട്ടുതാലി പോലും പണയപ്പെടുത്തി പണിനേടിയവര്‍ വിധിയെ  പഴിച്ചും ഭരണത്തെ ശപിച്ചും ജോലിയുപേക്ഷിച്ചു. ജോലി തുടരുന്നവരോ ഒരു നല്ല  നാളേയ്ക്ക് കണ്ണും നട്ടിരുന്നു.

ഒരു വര്‍ഷം
ഒരു നൂറു നേട്ടം...
വേദന തിന്നവരുടെ വേദനക്കറുതി. നെഞ്ചകം പിളര്‍ന്നവരുടെ മനസ്സില്‍ ആശ്വാസത്തിന്റെ തുടികൊട്ടി. കേരളത്തില്‍ യു.ഡി.എഫിന്റെ സര്‍ക്കാര്‍ അധികാരത്തിലേക്ക്.
മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസ മന്ത്രിയായി പി.കെ അബ്ദുറബ്ബും. കഴിഞ്ഞ ഒരു  വര്‍ഷം കൊണ്ട് ചരിത്രത്തിലില്ലാത്ത നേട്ടം വിദ്യാഭ്യാസ വകുപ്പ് കൊയ്തു.
  • കുട്ടികള്‍ പാഠപുസ്തകത്തെ കാത്തിരുന്ന ഇന്നലെകള്‍ക്ക് പകരം ഇന്ന്  പാഠപുസ്തകം കുട്ടിയെ കാത്തിരിക്കുന്നു.
  • ടേം പരീക്ഷ വീണ്ടെടുത്തു. ക്വസ്റ്യന്‍ ബാങ്ക് പരീക്ഷിച്ചു.
  • ക്വസ്റ്യന്‍ കച്ചോടക്കട പൂട്ടി.
  • ശമ്പളമില്ലാത്തവര്‍ക്ക് ശമ്പളം, അംഗീകാരം. 3389 അധ്യാപകര്‍ക്ക് ആനുകൂല്യം.
  • 2010-11 സര്‍വ്വീസിലുള്ളവര്‍ക്കെല്ലാം പ്രൊട്ടക്ഷന്‍
  • സര്‍വ്വീസില്‍ നിന്നും പുറത്തുപോയവര്‍ റിട്രഞ്ച്ഡ് ലിസ്റില്‍ ഉള്‍പ്പെടുത്തി 1200 പേര്‍ക്ക് ശമ്പളം. 1700 തസ്തിക നീക്കിവെച്ചു. പക്ഷെ ആളെ കിട്ടിയില്ല.(കെ.എസ്.ടി.എ -ക്കാരന്റെ നാക്കിറങ്ങിപ്പോയി).
  • എസ്.എസ്.എല്‍.സി, പ്ളസ് ടു മൂല്യനിര്‍ണ്ണയ, ഇന്‍വിജിലേഷന്‍ പ്രതിഫലതുകയില്‍ വര്‍ധന കൊണ്ടുവന്നു. അഞ്ചു വര്‍ഷം അനക്കമില്ലാതിരുന്നു,
  • നിത്യവേതനക്കാരുടെ വേതനം ഇരട്ടിയാക്കി. മുമ്പ് ഇരട്ടി വേദന മാത്രം.
  • വി.എച്ച്.എസ്.ഇ - ക്ക് പ്രിന്‍സിപ്പല്‍ പദവി കൊണ്ടുവന്നു.
  • പ്രൈമറി ഹെഡ്മാസ്റര്‍മാരെ ക്ളാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി.
  • ന്യൂലി ഓപ്പണ്‍ഡ്, അണ്‍ എകണോമിക് ടേമുകള്‍ തന്നെ ഇല്ലാതായി.
  • 1:30, 1:35 അധ്യാപക - വിദ്യാര്‍ത്ഥി അനുപാതമായി.
  • 4799 സ്പെഷ്യലിസ്റ് അധ്യാപകര്‍ക്കും ജോലി സംരക്ഷണവും നിയമനാംഗീകാരവും.
  • സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരെയും പാക്കേജില്‍ ഉള്‍പ്പെടുത്തി.
  • എ.ഐ.പി വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി.
  • ഹയര്‍ സെക്ക ണ്ട റിയില്‍ 550 അധിക ബാച്ച് അനുവദിച്ചു, മലാറില്‍ പുതുതായി അനുവദിച്ച വിദ്യാലയങ്ങളില്‍ തസ്തിക സൃഷ്ടിച്ചു.
  • ണ്ടു ഡിവിഷനുണ്ടങ്കില്‍ ഒന്നു ഇംഗ്ളീഷ് മീഡിയമാക്കാന്‍ ഉത്തരവിറക്കി.
  • തലയെണ്ണല്‍ ഭീഷണിയില്ലാതായി.
  • സി.ബി.എസ്.ഇ - എന്‍.ഒ.സി ക്ക് കര്‍ശനമായ നിബന്ധന കൊ ണ്ടു വന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും നിരത്താനുണ്ട്.  ഇത് ക ണ്ട്  നിലം പരിശാകുന്ന സംഘടനകളുമു  ണ്ട്  . അധികാരമെന്നത് അഹന്ത  വര്‍ദ്ധിപ്പിക്കാനാവരുത്. സംഘടനകളുടെ തിണ്ണലം കാട്ടാനുമല്ല. പകരം 'ഇമേജ്'
വര്‍ദ്ധിപ്പിക്കണം ചെയ്തിയിലൂടെ. കണ്ണീര്‍ കയങ്ങളിലകപ്പെട്ട് കഷ്ടതയനുഭവിച്ചവരുടെ
സാന്ത്വനസ്പര്‍ശമാകണം അധികാരം. ആശ്വാസത്തിന്റെ കൈലേസാണ് വിഷമിക്കുന്നവര്‍ക്ക് വേണ്ടത്, അല്ലാതെ ക്രോധത്തിന്റെ കടലാസല്ല. വിദ്യാഭ്യാസമന്ത്രി ഒരു വര്‍ഷം
കൊ ണ്ട്  അതു തെളിയിച്ചു നൂറു മാര്‍ക്കോടെ, നൂറു  കാര്യങ്ങളിലൂടെ. കെ.എസ്.ടി.യു  അഭിമാനം കൊള്ളുന്നു.
അംഗീകാരം ലഭിച്ചവരുടെ മുന്‍കാല പ്രാബല്യം, ലീവ് വേക്കന്‍സിക്കാരുടെ പ്രശ്നം,
അംഗാകാരം ലഭിക്കാതെ പുറത്തുപോയവരുടെ പ്രശ്നം, യോഗ്യരായ ഭാഷാധ്യാപകരുടെ
എച്ച്.എം പ്രോമോഷന്‍, തളിപ്പറമ്പ്, മണ്ണാര്‍ക്കാട്, തിരൂരങ്ങാടി.... വിദ്യാഭ്യാസ ജില്ലകളുടെ
രൂപീകരണം, അന്തര്‍ദേശീയ നിലവാരമുള്ള പാഠ്യപദ്ധതിയും സിലസ്
പരിഷ്കരണവും, ഘടനമാറ്റം, പ്രൈമറി ഡയറക്ടറേറ്റ് രൂപീകരണം......
KSTU ആവശ്യപ്പെടുന്നു. പോരാട്ടം തുടരാം...
KSTU വില്‍ അണിചേരുക....


സി.പി.ചെറിയ മുഹമ്മദ്
(പ്രസിഡണ്ട്,  KSTU  )

എ.കെ. സൈനുദ്ദീന്‍ 
(ജന. സെക്രട്ടറി, KSTU 


Saturday 30 June 2012

കെ.എസ്.ടി.യു.അവകാശപത്രിക

1. സംസ്ഥാനത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്രനിരക്കില്‍  ശമ്പളം നല്‍കുക.

2.നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക്  അംഗീകാരത്തിന് മുന്‍കാല പ്രാഭല്യം നല്‍കുക.
3. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ എയ്ഡഡ് സര്‍വ്വീസ് ഗ്രേഡിനും മറ്റും ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക.
4. ജില്ലാന്തര സ്ഥലമാറ്റം അധ്യാപകരുടെ മുഴുവന്‍ സര്‍വ്വീസും സീനിയോരിറ്റിക്ക് പരിഗണിക്കുക.
5. ഏരിയാ ഇന്റര്‍സീവ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുക.
6. ഹൈസ്കൂള്‍ കായിക അധ്യാപകര്‍ക്ക് ഹൈസ്കൂള്‍ അധ്യാപകരുടെ ശമ്പളം നല്‍കുക.
7. ഭാഷാ അധ്യാപകരുടെ എച്ച്.എം.  പ്രമോഷന്‍ വൈകാതെ നടപ്പാക്കുക. 
8. സംസ്ഥാനത്തെ പാഠപദ്ധതിയും സിലബസ്സും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
9. 2011-12 അധിത തസ്തികയില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.
10. പുതുതായി അനുവധിച്ച ഹര്‍സെക്കണ്ടറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.
11. ഹയര്‍സെക്കണ്ടറി ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍സെക്കണ്ടറി  സ്കൂളുകള്‍ അനുവദിക്കുക.
12. കലാ-കായിക-ശാസ്ത്രമേളകളുടെ മേന്വല്‍ പരിഷ്കരിക്കുക.
13. സ്പെഷല്‍ സ്കൂളുകളെ സംരക്ഷിക്കുക.
14. സ്പെഷ്യല്‍ സ്കൂളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുക.
15. സ്പെഷ്യലിസ്റ് അധ്യാപകരെ സംരക്ഷിക്കുന്നതിനായി അധ്യാപക പാക്കേജ് കൊണ്ടുവരിക.
16. നിയമനാംഗീകാരം ലഭിക്കാതെ പുറത്തുപോയ അധ്യാപകര്‍ക്ക് അംഗീകാരവും ശമ്പളം നല്‍കുക.
17. ജനസംഖ്യാനുപാതികമായി ഉപജില്ലാ-വിദ്യാഭ്യാസ ജില്ലകളെ വിഭജിക്കുക.
18. ഹയര്‍സെക്കണ്ടറി-വി.എച്ച്.എസ്.സികളിലെ നവീന കോഴ്സുകളും  പുതിയ ബാച്ചുകളും അനുവധിക്കുക.
19. പ്രൈമറി ഡയറക്ട്രേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
20. വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഷങ്ങളായി ഒത്തുതീര്‍പ്പാക്കാതെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുക.
21. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നോണ്‍ടീച്ചിംഗ് ജീവനക്കാരെയും പാക്കേജില്‍ കൊണ്ടുവന്ന്  അവര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക.

Friday 29 June 2012

കൂടുതല്‍ നേട്ടവുമായി വിദ്യാഭ്യാസ വകുപ്പ്


2012-13 അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ ചിലത്. ഇവിടെ ക്ളിക്കുക...  



   സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മ്മ പദ്ധതിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍..

ഹയര്‍ സെക്കണ്ടറിയും വി.എച്ച്.എസ്.ഇ.യും
  •  വി.എച്ച്.എസിയ്ക്ക് പ്രത്യേക പ്രിന്‍സിപ്പല്‍ തസ്തിക അനുവദിച്ചു. 
  • എട്ട് ജില്ലകളില്‍ പ്ളസ്ടു പഠനത്തിനായി 550 അധിക ബാച്ചുകള്‍ അനുവദിച്ച് 2011-2012 വര്‍ഷം തന്നെ ക്ളാസുകള്‍ ആരംഭിച്ചു. 33000 പ്ളസ് ടു സീറ്റുകളാണ് ഇിതിലൂടെ അധികം ലഭ്യമായത്.  
  • ഏഴ് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്ത 178 (ഗവണ്‍മെന്റ്-27, എയ്ഡഡ്-151, ആകെ 178).  സ്കൂളുകളില്‍ നിയമിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തസ്തിക അനുവദിക്കുകയും ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. 
എന്‍.സി.സി - എന്‍.എസ്.എസ്. രംഗം 
  •   എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. കൂടുതല്‍ യൂണിറ്റുകള്‍ രൂപീകരിച്ചു.
  •    ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ഐ.ടി.ഐ.കളിലും എന്‍.എസ്.എസ്.യൂണിറ്റുകള്‍ അനുവദിച്ചു.
  •    വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ എന്‍.എസ്.എസി.ന്റെ ആഭിമുഖ്യത്തില്‍ സേവ് എ ടീനേജര്‍ പദ്ധതി ആരംഭിച്ചു.
  •  എന്‍.സി.സി കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി; 48,000 കേഡറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കി.
എസ്.എസ്.എല്‍.സി പരീക്ഷാഫലം
  •  2011-2012 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം റിക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തി.
സാക്ഷരതാ മിഷന്‍
  •  സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
  •  പത്താം ക്ളാസ് തുല്യതാ പരീക്ഷ ലക്ഷദ്വീപ് സമൂഹങ്ങലിലേക്ക് കൂടി വ്യാപിപ്പിച്ചു. 
  •  ഗള്‍ഫ് രാജ്യങ്ങളില്‍ പത്താം ക്ളാസ് തുല്യതാ പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.  
പാഠപുസ്തക വിതരണം
  •    സ്കൂള്‍ തുറക്കുംമുമ്പേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂളിലെത്തിച്ച് വിതരണം ആരംഭിച്ചു.
സി.ബി.എസ്.സി - എന്‍.ഒ.സി
  •  സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത 160 സി.ബി.എസ്.സി. വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കി.
ഐ.ടി. വിദ്യാഭ്യാസം/വിക്ടേഴ്സ് ചാനല്‍
  •  പൊതു വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ഒന്നാം ക്ളാസുമുതല്‍ ഐ.ടി വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.
  • ലോവര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്വാതന്ത്ര ഫ്റ്റ്വെയറധിഷ്ഠിതമായി പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  •  ലോവര്‍പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ടി സ്കൂളിലെ പ്രഥമാധ്യാപകര്‍ക്ക് ഐ.സി.ടി അവബോധമുണ്ടാക്കുന്നതിനും ലോവര്‍ പ്രൈമറിതലത്തില്‍ ഐ.സി.ടി പഠനത്തിന്റെ ലക്ഷ്യവും രീതിയും രൂപപ്പെടുത്തുന്നതിനുമായി നാലുദിവസത്തെ പ്രത്യേക ആ.സി.ടി പരിശീലനം പ്രഥമാധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
  •  ഒന്നുമുതല്‍ നാലുവരെ ക്ളാസുകളിലേക്ക് പ്രത്യേക ഐ.സി.ടി. പാഠപുസ്തകം തയ്യാറാക്കി സംസ്ഥന കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തോടെ അച്ചടിക്കായി നല്‍കിയിട്ടുണ്ട്. ഇത് ഉടന്‍തന്നെ സ്കൂളുകളില്‍ ലഭ്യമാക്കുന്നതാണ്.
  •   2012 ജൂണില്‍ത്തന്നെ സംസ്ഥാനത്തെ എല്ലാ എല്‍.പി. സ്കൂളിലെയും അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം ഐ.ടി@സ്കൂള്‍ പ്രോജക്ട് നല്‍കുന്നതാണ്.
  •  സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ജോലി ചെയ്യുന്ന കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ ആധ്യാപകര്‍ക്കും ഐ.സി.ടി. പരിശീലനം നല്‍കി.
  • സംസ്ഥാനത്തെ 417 കേന്ദ്രങ്ങളില്‍ വച്ച് വിവിധ സ്കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12526 കുട്ടികള്‍ക്ക് നാല് ദിവസം കൊണ്ട് ഒരേ സമയം നല്‍കിയ അനിമേഷന്‍ ഫിലിം നിര്‍മ്മാണ പരിശീലനം അഖിലേന്ത്യ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. 
  •  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക വെബ്സൈറ്റും, ഡി.ഡി ഓഫീസുകള്‍ക്കായി ഉപ വെബ്സൈറ്റും, പൊതു വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഓഫിസര്‍മാര്‍ക്കും ഔദ്യോഗിക ഇ-മെയില്‍ വിലാസവും നല്‍കി. സ്കൂള്‍ ഭരണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ഹൈസ്കൂളുകളിലും ‘സമ്പൂര്‍ണ്ണ'  സോഫ്റ്റ്വെയര്‍ നടപ്പിലാക്കി. ഇന്ത്യയില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
  •  പഠനം ഐ.ടി അധിഷ്ഠിതമാക്കുന്നതിനായി പാഠഭാഗങ്ങള്‍ ഇന്ററാക്റ്റീവ് സൌകര്യത്തോടെ അനിമേറ്റഡ് രൂപത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യക വെബ് പോര്‍ട്ടല്‍ തുടങ്ങി. ഇതും ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.
  •  സ്കൂളുകളില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ പഠന സൌകര്യം ഉപയോഗപ്പെടുത്തി ഒഴിവു സമയങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സൌജന്യ കംമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കി.  174603 രക്ഷിതാക്കള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കി.
  • വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന വിക്ടേഴ്സ് ചാനലിന്റെ സംപ്രേക്ഷണം ഡിജിറ്റല്‍ രൂപത്തിലാക്കി.
  •   ഐ.ടി. @ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ളാസുകള്‍ക്കായി എല്ലാ ദിവസവും പാഠപുസ്തകങ്ങള്‍ക്കനുസരിച്ചുള്ള പുതിയ വിദ്യാഭ്യാസ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
  •  കലോല്‍സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേളകള്‍ തുടങ്ങിയവയ്ക്കു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.
മലയാളം ഇംഗ്ളീഷ് ഭാഷാപഠനം
  •  സ്കൂളുകളില്‍ മലയാളം നിര്‍ബന്ധ  ഭാഷയായി പഠിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ഇതിനുള്ള  നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
  •  കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സംസ്കൃതം, ഉറുദു, അറബി ഭാഷ അധ്യാപക പരീക്ഷകള്‍ പുനസ്ഥാപിച്ചു.
  •  പൊതു വിദ്യാലയങ്ങളില്‍ ഇംഗ്ളീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദേശികളായ ഇംഗ്ളീഷ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
  •  തൃശ്ശൂരില്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യുട്ട് ഓഫ് ഇംഗ്ളീഷ് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ വിതരണം
  •   സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 6 സ്മാര്‍ട്ട് സ്കുളുകളില്‍ 100 ലാപ് ടോപ്പുകള്‍ വീതം നല്‍കി.
  •   സംസ്ഥാനത്തെ മുഴുവന്‍ യൂ.പി സ്കൂളിലും 5 കമ്പ്യൂട്ടറെങ്കിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാദഗമായി 2137 ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.
 ടോയ്ലറ്റുകള്‍ 
  •  സര്‍ക്കാര്‍ യു.പി. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കുമാത്രമായി ആയിരം മൂത്രപുരകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. 
വേതന വര്‍ദ്ധനവ്
  • എസ്.എസ്.എല്‍.സി,  പ്ളസ്ടു പരീക്ഷാ മുല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള പ്രതിഫല തുക വര്‍ദ്ധിപ്പിച്ചു.
  •  പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ദിവസവേതനക്കാരായ അധ്യാപകരുടെ വേതനം ഇരട്ടിയാക്കി.
  •  പ്രീപ്രൈമറി ജീവനക്കാരുടെ വേതനവും, പാചക തൊഴിലാളി കളുടെ സഹായധനവും  വര്‍ധിപ്പിച്ചു.
ബദല്‍ സ്കൂളുകള്‍
  •  അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന 238 ബദല്‍ സ്കൂളുകള്‍ നിലനിര്‍ത്തുന്നതിനും  അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതിനും  നടപടി സ്വീകരിച്ചു.
ന്യൂനപക്ഷ സ്ഥാപന വികസനം
  •  മദ്രസാ നവീകരണ ഫണ്ട്- സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതി പ്രകാരം 22.66 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കുകയും ആദ്യ ഗഡുവായി 14.90 കോടി രൂപ 547 മദ്രസകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു.
  •  ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി 116 സ്ഥാപനങ്ങള്‍ക്ക് 50 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകിച്ചു.
സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍
  • എയ്ഡഡ് സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരാക്കി.
സ്കൂള്‍ രജിസ്റര്‍ തിരുത്താനുള്ള അധികാരം.
  •  സ്കൂള്‍ അഡ്മിഷന്‍ രജിസ്ററില്‍ കുട്ടികളെ കുറിച്ചുള്ള വിവരങ്ങളില്‍ റവന്യു, പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ വരുത്താനുള്ള അധികാരം ബന്ധപ്പെട്ട ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കി.
സ്റുഡന്റ് പോലീസ് കേഡറ്റ്
  •  127 സ്കൂളുകളില്‍ സ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം നടപ്പിലാക്കി. ഈ അധ്യയമ വര്‍ഷം 100 സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും

സ്പെഷ്യല്‍ സ്കൂള്‍ ടിച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍
  • പരപ്പനങ്ങാടിയിലും കാസര്‍കോട്ടും 116 കോടി രൂപാ ചെലവില്‍ സ്പെഷ്യല്‍ സ്കൂള്‍ ടിച്ചേഴ്സ് ട്രെയിനിംഗ് സെന്ററുകള്‍ അനുവദിച്ചു.
സ്നേഹസ്പര്‍ശം പദ്ധതി 
  • 'വിദ്യാഭ്യാസ വകുപ്പ് നേരിട്ട ജനങ്ങളിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിആരംഭിച്ച പദ്ധതിയാണ് സ്നേഹസ്പര്‍ശം.
  •  വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തോടൊപ്പം ധാര്‍മ്മിക നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ഒരു ലക്ഷ്യം.
  •  ഇതിനായി പി.ടി.എ കമ്മിറ്റിയുമായി ബന്ധപ്പെട്ട് രക്ഷാകര്‍ത്താക്കളുടെ സന്നദ്ധസേനയുടെ രൂപീകരണം നടന്നു വരുന്നു.
  •  എല്ലാ മാസവും ബഹു. വിദ്യാഭ്യാസ മന്ത്രി സ്കൂള്‍ പി.ടി.എ പ്രസിഡണ്ടുമാര്‍ക്ക് അയക്കുന്ന കത്ത് സ്കൂള്‍ അസംബ്ളിയില്‍ വായിക്കാനും തുടര്‍ന്ന് ചര്‍ച്ച ചെയ്യാനും, അവസരമൊരുക്കിയിട്ടുണ്ട്.
  •  കത്തിനുള്ള മറുപടി രക്ഷാകര്‍ത്താക്കള്‍ക്ക് നേരിട്ടെഴുതാം.
  •    സ്വന്തം കൈപ്പടയയില്‍, മലയാളത്തില്‍ എഴുതണം.
  •  കത്തുകള്‍ സ്നേഹ മുദ്രയായിരുന്ന ഒരു കാലത്തെ പുനരുജ്ജീവിപ്പിക്കാനും, മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഇതിലൂടെ സാധ്യമാക്കാം.
  •  ഭാഷയുടെ എഴുത്തുപയോഗം വര്‍ധിപ്പിക്കുക, പ്രചാരലോപമായി വരുന്ന മലയാള വാക്കുകള്‍ കണ്ടെത്തി ഉപയോഗ പ്രദമാക്കുക, തുടങ്ങിയവയാണ് മറ്റ് ലക്ഷ്യങ്ങള്‍
  •  വിദ്യാഭ്യാസ വകുപ്പിനോടുള്ള പൊതു ജനങ്ങളുടെ യഥാര്‍ത്ഥ സമീപനം അറിയാനും വിലയിരുത്താനും സാധ്യമാക്കുന്നു.
  •  സ്നേഹസ്പര്‍ശം വെബ്സൈറ്റ് ംംം.ളമരലയീീസ.രീാ.ിലവമുമൃമൊ സന്ദര്‍ശിക്കാന്‍ അവസരനൊരുക്കുന്നു.
  •   'സ്നേഹസ്പര്‍ശം' വാര്‍ത്താ പത്രികയും ലഭ്യമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍
  •  മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികളായി. ഇതിനായി ചീഫ് സെക്രട്ടറി ശ്രീ. കെ.ജയകുമാര്‍ ഐ.എ.എസിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന പുരോഗതി ഉണ്ടാകും.
  •  ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ ഒരു ഓഫ് ക്യാമ്പസ് കേരളത്തില്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. എം.എച്ച്.ആര്‍.ഡി.യുടെ അനുമതി ലഭിക്കുന്ന മുറക്ക് ഈ അദ്ധ്യയന വര്‍ഷം തന്നെ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകും.
  • പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും, കോട്ടയത്ത്  ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും,  സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു.  കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്കാവശ്യമായ സ്ഥലം കൈമാറി.
  •  പെരിന്തല്‍മണ്ണയില്‍ അലിഗര്‍ യൂണിവേഴ്സിറ്റിയുടെ കാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
  •  സംസ്ഥാന ബഡ്ജ്റ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് പ്രകാരം മലപ്പുറം വേങ്ങരയില്‍ ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങാനുള്ള  നടപടികള്‍ സ്വീകരിച്ചുവരുന്നു.
  •   മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അട്ടപ്പാടിയില്‍ ഒരു ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന് അനുമതി നല്‍കി. അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിലവിലുള്ള കെട്ടിടത്തില്‍ ഈ അദ്ധ്യയന വര്‍ഷം തന്നെ ക്ളാസ് ആരംഭിക്കും. 
  •   സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ എന്‍ജീനീയറിംഗ് കോളേജുകളിലായി ഒന്‍പത് പുതിയ എം.ടെക് കോഴ്സുകള്‍ തുടങ്ങി.
  •   തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ ആധുനിക കര്യത്തോടെ റിക്കോര്‍ഡിങ്ങ് സ്റുഡിയോ സ്ഥാപിച്ചു.
  •   അമ്പലപ്പുഴയില്‍ ഗവണ്‍മെന്റ് കോളേജിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കി.
  • സ്വാശ്രയ മേഖലയില്‍ പുതുതായി 21 എഞ്ചിനിയറിംഗ് കോളേജുകള്‍ക്കും, 2 പോളിടെക്നിക് കോളെജുകള്‍ക്കും, 8 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്കും അനുമതി നല്‍കി.
  •  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ പൈതൃക സംരക്ഷണ പദ്ധതി നടപ്പിലാക്കി.
  •  കേരള സ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്റര്‍,  സെന്റര്‍ ഫോര്‍ ആഡ്വാന്‍സ്ഡ് പ്രിന്റിങ്ങ് ആന്റ് ട്രെയിനിങ്ങ് (സി-ആപ്റ്റ്) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ഇവിടെ മള്‍ട്ടീകളര്‍ വെബ് ഓഫ്സെറ്റ് മന്ദിര നിര്‍മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. സി-ആപ്റ്റിന്റെ കോഴിക്കോട് സെന്റര്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും.
  •  കേരളാ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കീഴില്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ സയന്‍സ് സെന്റര്‍ സ്ഥാപിച്ചു.
  •   എറണാകുളം മോഡല്‍ എന്‍ജീനീയറിംഗ് കോളേജിന്റേയും, കരുനാഗപ്പള്ളി എന്‍ജീനീയറിംഗ് കോളേജിന്റെ വര്‍ക്ഷോപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.   
  •  തിരുവനന്തപുരത്ത് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ നിര്‍മാണ വിഭാഗത്തിനു വേണ്ടിയുള്ള ബ്ളോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉല്‍ഘാടനം ചെയ്തു. 
  • സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്റെ കീഴില്‍ പൊന്നാനിയില്‍ തുടങ്ങിയ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റഡീസ് ആന്റ് റിസര്‍ച്ചിന് കെട്ടിട നിര്‍മാണത്തിന് ഭരണാനുമതി നല്‍കി.
  • സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.എ.എസ്, ഐ.പി.എസ് പരീക്ഷാ പരിശീലന കേന്ദ്രമായ സിവില്‍ സര്‍വീസ് അക്കാദമിയുടെ ഒരു മേഖലാ കേന്ദ്രം പാലക്കാട്ട് ആരംഭിച്ചു.
  • വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ അതാതു സമയങ്ങളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു ഒഴിവുകള്‍ യഥാസമയം നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു.
  •   കോളേജ്/സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് ദീര്‍ഘ കാലാവധി 5 വര്‍ഷമായി പരിമിതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ഭേദഗതി ചെയ്ത് 20 വര്‍ഷത്തേക്ക് ദീര്‍ഘകാല അവധി പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
  •  കോളേജുകളിലെ ഗസ്റ് അധ്യാപകരുടെ ഒണറേറിയം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

33-ാം കെ.എസ്.ടി.യു സമ്മേളനം കൊല്ലത്ത് ചരിത്രം കുറിച്ചു

 

സമ്മേളന ഫോട്ടോ കാണാന്‍ ഇവിടെ ക്ളിക്കുക...

ഹരിതാഭമായ അസംഖ്യം ഗ്രാമങ്ങള്‍ക്ക് ആര്‍ദ്രതയേകി, പ്രകൃതിയെ മനുഷ്യജീവിതവുമായിണക്കി ചേര്‍ക്കുന്ന അഗാധ സൌന്ദര്യമായ അഷ്ടമുടിക്കായലിന്റെ തീരത്തെ സ്പര്‍ശിച്ച് നില്‍ക്കുന്ന ചരിത്ര നഗരമായ കൊല്ലം പട്ടണത്തിലാണ് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ 33-ാം സംസ്ഥാന സമ്മേളനം നടന്നത്. സംഘടനാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂടി എഴുതിചേര്‍ക്കാന്‍ സമ്മേളനത്തിനു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ കേരളത്തില്‍ വളരെ നേരത്തേ തന്നെ കെ.എസ്.ടി.യു അതിന്റെ സംഘടനാ സാന്നിദ്ധ്യം തെളിയിച്ചുരുന്നു. 2012 ഫെബ്രുവരി 12, 13, 14 തീയതികളിലായി കൊല്ലം സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ പ്രൌഡഗാംഭീര്യത്തോടെയും വര്‍ണ്ണശബളിമയോടെയുണ് അതിന്റെ അജയ്യത വീണ്ടും തെളിയിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പു തന്നെ കെ.എസ്.റ്റി.യുവിന്റെ നീല പതാകകളും സ്വാഗത കമാനങ്ങളും കൊണ്ട് ചിന്നക്കടയെ നീലക്കടലാക്കി സമ്മേളന വിളംബരം നടത്താന്‍ കഴിഞ്ഞിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയിരുന്നത്. പൊതു വിദ്യാഭ്യാസത്തിനു പുതുജീവനം എന്ന കാലിക പ്രസക്തമായ സമ്മേളന പ്രമേയം എഴുതി വച്ച മതിലുകളും വാള്‍ പോസ്ററുകളും വര്‍ണ്ണശബളമായ സ്റിക്കറുകളും, ബാനറുകളും സമ്മേളനത്തിന് ഏറെ വര്‍ണ്ണപ്പൊലിമയേകി. ചരിത്രസഞ്ചാരികളുള്‍പ്പെടെ ആരെയും വശീകരിക്കുന്ന കൊല്ലം പട്ടണത്തിന്റെ പ്രത്യേക സൌന്ദര്യ പശ്ചാത്തലത്തില്‍ കെ.എസ്.റ്റി.യു സമ്മേളന പ്രമേയം ആലേഖനം ചെയ്ത ലോഗോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റിലീസ് ചെയ്തിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് ബില്‍ തുഗ്ളക്കിന്റെ പ്രതിനിധിയായി കൊല്ലത്തെത്തിയ ഇബ്ന് ബത്തൂത്ത “ഞാന്‍ കണ്ട ഏറ്റവും മനോഹരമായ നഗരം” എന്ന് രേഖപ്പെടുത്തിയിരുന്നു. വശ്യസുന്ദരമായിരുന്ന നഗരത്തിന്റെ ഭൂതകാല സ്മരണയില്‍ കെ.എസ്.റ്റി.യുവിനെ വായിച്ചെടുക്കാനും, സമ്മേളന പ്രതിനിധികള്‍ക്ക് ലോഗോ സഹായകമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് മൂന്ന് ദിവസം താമസിക്കാന്‍ പരിമിതികള്‍ക്കിടയിലും സൌകര്യങ്ങളൊരുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കൊല്ലം കണ്ടവിനില്ലം വേണ്ട എന്ന ചൊല്ലില്‍ പതിരില്ല എന്ന് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘാടകര്‍. 
വൈവിധ്യം നിറഞ്ഞ സെഷനുകളും അക്കാദമിക സംവാദങ്ങളും പ്രൊഫഷണല്‍ എതിക്സ് കാഴ്ചപ്പാടുകളും കൊണ്ട് സര്‍ഗ്ഗാത്മകമായ പൂരകാഴ്ചയൊരുക്കാന്‍ സമ്മേളനത്തിനു കഴിഞ്ഞു. സമ്മേളന പ്രചരണാര്‍ത്ഥം നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ ജില്ലയുടെ മലയോരപ്രദേശങ്ങളിലും, കെ.എസ്.റ്റി.യുവിന്റെ  സാന്നിദ്ധ്യവും, അജയ്യതയും തെളിയിക്കുന്നതായിരുന്നു. ചടയമംഗലത്ത് കാരാളികോണം സീതിസാഹിബ് മെമ്മോറിയല്‍ സ്കൂളില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസും പങ്കെടുത്തിരുന്നു. പതിമൂന്ന് വര്‍ഷം വരെ ജോലിയെടുത്തിട്ടും പുറത്ത് പോകേണ്ടി വന്ന ഹതഭാഗ്യരായ ഏതാനും അധ്യാപകര്‍ പ്രചാരണ സെമിനാറില്‍ വച്ച് കെ.എസ്.റ്റി.യുവിന്റെ മെമ്പര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങുകയും മുഴുവന്‍ സമയം പ്രചാരകരാവുകയും ചെയ്തത് കെ.എസ്.റ്റി.യുവിന്റെ കഴിഞ്ഞകാല പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായി. ശമ്പളത്തിനും പ്രൊട്ടക്ഷനും വേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരമായി യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന സമഗ്രമായ വിദ്യാഭ്യാസ പാക്കേജിനുള്ള അധ്യാപക പിന്തുണയാണ് സംസ്ഥാനത്ത് കെ.എസ്.റ്റി.യുവിനുണ്ടായ മെമ്പര്‍ഷിപ്പ് വര്‍ധന. ഈ സമ്മേളന വര്‍ഷം കൊല്ലം ജില്ലയില്‍ തന്നെ 700 മെമ്പര്‍ഷിപ്പിന്റെ വര്‍ധനയുണ്ടായത് ശ്രദ്ധേയമാണ്.
2012 ഫെബ്രുവരി 12 ന് 4 മണിക്ക് കെ.എസ്.റ്റി.യു ജന. സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ ചിന്നക്കട സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന സെഷനുകള്‍ ആരംഭിച്ചു. രാവിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തിയ ചിത്രരചനാ മത്സരങ്ങളിലും അധ്യാപകര്‍ക്കായി നടത്തിയ പ്രത്യേക ലേഖന മത്സരങ്ങളിലും ധാരാളം പേര്‍ പങ്കെടുത്തിരുന്നു. “പൊതുവിദ്യാഭ്യാസത്തിന് പുതുജീവനം” എന്ന ആശയം വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും സമ്മേളന നഗരിയിലെ ക്യാന്‍വാസില്‍ ചിത്രങ്ങളായി വിരിഞ്ഞു. പ്രമുഖ ബാലചിത്രകാരായ അശ്വിനും, അഭിരാമിയും ചേര്‍ന്നാണ് ചിത്രങ്ങള്‍ക്ക് നിറം ചാലിച്ച് തുടങ്ങിയത്. 5 മണിക്ക് ആരംഭിച്ച ഉത്ഘാടന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍.എം.പിയാണ് ഉത്ഘാടനം ചെയ്തത്. പരിശീലനം കഴിഞ്ഞ് അധ്യാപകര്‍ പൊതിയാതേങ്ങ കിട്ടിയ പ്രതീതിയിലാണ് ക്ളാസ്സിലേക്ക് പോകുന്നതെന്നും പ്രക്രിയാ ശേഷികള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള സൂക്ഷ്മ പ്രക്രിയയിലൂടെ കടന്ന് പോകാന്‍ പ്രാപ്തരാക്കുന്ന പുതിയ അധ്യാപക പരിശീലനം ഉടന്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയകാല വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുമായി ഇഴ ചേര്‍ന്ന് പോകാന്‍ അധ്യാപകനെ പ്രാപ്തനാക്കിയെങ്കില്‍ മാത്രമെ അധ്യാപനം ഫലപ്രദമാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയേയും പുത്തന്‍ പ്രതീക്ഷകളെയും സംബന്ധിച്ച സുദീര്‍ഘമായ പ്രസംഗം സമ്മേളന സദസ്സ് വിജ്ഞാന കൌതുകത്തോടെയാണ് ശ്രവിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ എ.യൂനുസ്കുഞ്ഞ് അടക്കമുള്ള നേതാക്കളും, വിവിധ അധ്യാപക സംഘടനാ നേതാക്കളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സായാഹ്നം വാഗ്മിതയുടെ വസന്തം തീര്‍ക്കുന്നതായിരുന്നു. മുരുകന്‍ കാട്ടാക്കടയും, പി.കേശവന്‍ നായരും, ചാത്തന്നൂര്‍ മോഹനനും കവിതകള്‍ അവതരിപ്പിച്ച് കൊണ്ട് നടത്തിയ പ്രഭാഷണങ്ങള്‍ ശബ്ദായമാനമായ സജീവതയാണുണ്ടാക്കിയത്. ഡോ. അഴീക്കോട് അനുസ്മരണ പ്രഭാഷണം പി.സി അബൂബക്കര്‍ നടത്തി. മലയാളികളെ മുഴുവന്‍ വാക്കിന്റെ കാന്തവലയത്തില്‍ തളച്ച് നിര്‍ത്തിയ മഹാനായ പ്രഭാഷകനായിരുന്നു ഡോ.സുകുമാര്‍ അഴീക്കോട് എന്നും, ശത്രുസംഹാരത്തിനും, സാംസ്ക്കാരികമായ ഉത്തരവാദിത്വത്തിനും, വിജ്ഞാന വ്യാപനത്തിനും അഴീക്കോട് താല്പര്യപൂര്‍വ്വം സ്വമേധയാ കണ്ടെത്തിയ വഴിയാണ് പ്രസംഗകലയുടേതെന്ന് വിലയിരുത്തപ്പെട്ടു. കെ.എസ്.ടി.യു തൃശൂര്‍ സമ്മേളനത്തിലെ സുകുമാര്‍ അഴീക്കോടിന്റെ സാന്നിദ്ധ്യവും പ്രഭാഷണത്തിന്റെ  ഉജ്ജല മുഹൂര്‍ത്തങ്ങളും സമ്മേളന പ്രതിനിധികളില്‍ പലരും അനുസ്മരിച്ചു. കെ.എസ്.ടി.യു സഹയാത്രികനും മാപ്പിളപ്പാട്ടിന്റെ  വിധികര്‍ത്താവുമായ ഫൈസല്‍ എളയിറ്റിലും, നൌഷാദ് ബാബു കൊല്ലവും നേതൃത്വം നല്‍കിയ പ്രതിഭാസംഗമം രാവേറെയായിട്ടും അവസാനിച്ചിരുന്നില്ല. സിനാമാഗാനങ്ങളും, മാപ്പിളപ്പാട്ടുകളും ഉപയോഗപ്പെടുത്തി മലയാളം ക്ളാസ്സുകള്‍ എങ്ങനെ ആസ്വാദ്യമാക്കാം എന്ന മനോജ് മാസ്ററുടെ അവതരണം അക്കാദമിക സമൂഹത്തിന് ഏറെ കൌതുകം ജനിപ്പിക്കുന്നതും ആവേശം പകരുന്നതുമായിരുന്നു. കേരളത്തിലെ തന്നെ മികവുറ്റ പ്രതിഭകള്‍ കെ.എസ്.ടി.യു സംഘത്തില്‍ തന്നെ ഉണ്ടെന്നുള്ള തിരിച്ചറിവാണ് പ്രതിഭാസംഗമത്തിലൂടെ ബോധ്യമായത്.
സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഫെബ്രുവരി 13 തിങ്കളാഴ്ച രാവിലെ സമ്പൂര്‍ണ്ണ സമ്മേളനത്തിലുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ചിന്നക്കട സഹകരണ ബാങ്ക് ആഡിറ്റോറിയത്തിന്റെ വിശാലമായ ശീതീകരിച്ച മുറിയില്‍ മനോഹരമായി അലങ്കരിച്ച വേദിയ്ക്ക് മുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വനിതകളടക്കമുള്ള പ്രതിനിധികള്‍ ഇരുപ്പുറപ്പിച്ചു. 11 മണിയോടെ സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ലോക്സഭാ മെമ്പര്‍ പീതാംബരക്കുറുപ്പിന്റെ മുഖ്യ പ്രഭാഷണം ആരംഭിച്ചു. ഇത് പുതിയ കാലം; ഇത് പുതിയ അധ്യാപകന്‍. ഗുരു-ശിഷ്യ ബന്ധത്തിന്റെ അര്‍ത്ഥ തലങ്ങള്‍ക്ക് ഇന്ന് സാരമായ മാറ്റം കൈവന്നിരിക്കുന്നു എന്ന് തുടങ്ങിയ പ്രസംഗത്തില്‍ പ്രവാചക തുല്യമായ അധ്യാപന പ്രക്രിയ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കാനുള്ള ആഹ്വാനവും ഉണ്ടായിരുന്നു. സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉത്ഘാടന പ്രസംഗം ആരംഭിക്കുമ്പോള്‍ സമ്മേളന സദസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു. പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നിയമസഭാ സാമാജികന്മാരുടെ ആശയ സമ്പുഷ്ടവും, പ്രൌഡഗംഭീരവുമായ പ്രസംഗങ്ങള്‍ സദസ്സിന് ഹൃദ്യാനുഭവമായി മാറി.
സഹസ്രാബ്ദത്തിന്റെ വിദ്യാഭ്യാസം എന്ന വിഷയം അവതരിപ്പിക്കാന്‍ എത്തിയത് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി തന്നെ ആയിരുന്നുവെന്നത് സെഷന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. വിവര വിനിമയ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മിലേനിയം ടീച്ചര്‍, കണ്‍സപ്ട് & പ്രാക്ടീസ് എന്ന വിഷയം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ശ്രീ. ശിവശങ്കര്‍ ഐ.എ.എസിന് സാധിച്ചു. പുതിയ വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് അധ്യാപക സമൂഹത്തെ സഹായിക്കാന്‍ കെ.എസ്.ടി.യു പോലുള്ള  സംഘടനകള്‍ക്ക് കഴിയുമെന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തത് സംസ്ഥാന സാമൂഹ്യക്ഷേമ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ആയിരുന്നു. കെ.എസ്.ടി.യുവിന്റെ ജൈത്രയാത്രയില്‍ എന്നും ഞാനൊരു സഹയാത്രികനായിരിക്കുമെന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന പാവപ്പെട്ടവരായ കുട്ടികളുടെ ശാരീരിക അനാരോഗ്യം മുഖ്യവിഷയമാണെന്നും അതിനു പരിഹാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും സാമൂഹ്യ ഇടപെടലുകളിലൂടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിലെ കുറ്റവാസന വര്‍ധിപ്പിക്കുന്ന സിനിമകളും, ഇന്റര്‍നെറ്റ് ഗെയ്മുകളും നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈകുന്നേരം 5 മണിയോടെ കെ.എസ്.ടി.യു പതാകകളാല്‍ നീലയണിഞ്ഞ് നിന്ന പട്ടണത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ അണിനിരന്ന അധ്യാപക പ്രകടനം നടന്നു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ 33-ാം സംസ്ഥാന സമ്മേളനം രേഖപ്പെടുത്തിയ കൂറ്റന്‍ബാനറിനു പിന്നില്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രകടനം നീങ്ങിയത്. പ്രകടനപാതയില്‍ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചതിന് പ്രത്യഭിവാദ്യങ്ങള്‍ ചെയ്ത് പ്രകടനം നീങ്ങി.  വിദ്യാഭ്യാസ വകുപ്പിന്റെ നന്മ നിറഞ്ഞ നേട്ടങ്ങല്‍ എണ്ണിപ്പറഞ്ഞും, നിയമനാംഗീകാരവും ശമ്പളവും നല്‍കിയ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചും അധ്യാപക പാക്കേജിലൂടെ അധ്യാപക വേദനകള്‍ പരിഹരിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രകടനം നഗരം ചുറ്റിയത്. ചിന്നക്കട പ്രസ്സ് ക്ളബ്ബ് മൈതാനിയില്‍ പ്രകടനം അവസാനിക്കുമ്പോള്‍ പൊതുസമ്മേളനം ആരംഭിക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ.മജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം, അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. ശ്യാംസുന്ദര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ.യൂനുസ്കുഞ്ഞ്, എം.അന്‍സറുദ്ദീന്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ ഷരീഫ് ചന്ദനത്തോപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജന. സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ സ്വാഗതവും, യൂസഫ് ചേലപ്പള്ളി നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ 14-ാം തീയതി രാവിലെ 10 മണിക്ക് തന്നെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഉത്ഘാടനം ചെയ്തു. വിവാദങ്ങളുടെ തടവറയില്‍ നിന്നും വിവേകിത ലോകത്തേക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ മാറ്റം ആരാലും ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണെന്നും, യു.ഡി.എഫ് ഗവണ്‍മെന്റുകള്‍ എന്നും അധ്യാപക പ്രശ്നങ്ങള്‍ക്ക് അനുഭാവപൂര്‍വ്വമായ പരിഗണന നല്‍കി പോന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ തുടക്കത്തില്‍ തന്നെ അധ്യാപക സമൂഹത്തിന് നല്‍കിയ ഗുരുദക്ഷിണയാണ് അധ്യാപക പാക്കേജ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തിയ രചനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ അധ്യാപകര്‍ക്കും ചിത്ര രചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കും, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പേരാമ്പ്ര മറിയം ടീച്ചര്‍, കാസര്‍ഗോഡ് ഉസ്മാന്‍ മാസ്റര്‍, പാലക്കാട് മുഹമ്മദലി അന്‍സാരി, തലശ്ശേരി സി.എല്‍.അബ്ദുല്‍ ഖാദര്‍, തിരുവനന്തപുരം അബൂബക്കര്‍കുഞ്ഞ് തുടങ്ങിയവര്‍ക്ക് അനുമോദനം അര്‍പ്പിച്ച് നേതാക്കള്‍ സംസാരിച്ചു. ഉച്ചയ്ക്ക്  ശേഷം സംസ്ഥാന കൌണ്‍സിലും തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. സംഘടനാ ശക്തി വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയമായ നടപടികളെക്കുറിച്ചും സംഘബലത്തിലൂടെ നേടിയെടുക്കേണ്ട പുത്തന്‍ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരായികൊണ്ട് പുതിയ സഹസ്രാബ്ദത്തിലെ പുത്തന്‍ അധ്യാപകനാകാന്‍ പ്രതിജ്ഞയെടുത്തുമാണ് അധ്യാപക സുഹൃത്തുക്കള്‍ സമ്മേളന നഗരിയോട് വിടപറഞ്ഞത്.

അധ്യാപക പാക്കേജ്: യു.ഡി.എഫിന്റെ ഗുരുദക്ഷിണ: മന്ത്രി 



കെ.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനം പൊതുമരാമത്ത് മന്ത്രി  വി.കെ.ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: അധ്യാപക പാക്കേജ് യു.ഡി.എഫിന്റെ ഗുരുദക്ഷിണയാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെട്ടു.
ദക്ഷിണയായതുകൊണ്ട് അത് ആദ്യമേ നല്‍കുന്നതാണ് മര്യാദ. യു.ഡി.എഫ്. ഭരണം ആരംഭിച്ചതുതന്നെ ഈ ഗുരുദക്ഷിണ നല്‍കിയാണ്. ഇത് ചെയ്യാത്തതാണ് എം.എ.ബേബിക്കുണ്ടായ പരാജയം. മന്ത്രി പറഞ്ഞു.
കെ.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് സി.കെ.അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.യു. പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍, എം.അഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ചെറിയാണ്ടി സ്വാഗതവും എം.ആസിഫ് നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി.കെ.മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍, മറിയം , പി.പി.സൈതലവി, പി.കെ.ഹംസ, ഷരീഫ് ചന്ദനത്തോപ്പ്, ബഷീര്‍ ചെറിയാണ്ടി, എ.സി.അതാഉള്ള, പി.എ.സീതി, ഉസ്മാന്‍ അബ്ദുല്ല വാവൂര്‍, പി.കെ.അസീസ്, എന്‍.എ.ഇസ്മയില്‍, പി.കെ.സി. അബ്ദുറഹിമാന്‍, കെ.മൊയ്തീന്‍, പി.അസൈന്‍, കെ.എ.കരീം എന്നിവര്‍ പ്രസംഗിച്ചു.




ബേബി വിദ്യാഭ്യാസമേഖല തകര്‍ത്തു - മന്ത്രി കെ.സി.ജോസഫ്

കൊല്ലം: കഴിഞ്ഞ എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസമേഖല എങ്ങനെയായിരുന്നുവെന്ന് സി.പി.എം.സമ്മേളനങ്ങള്‍ തന്നെ വ്യക്തമാക്കിയതായി മന്ത്രി കെ.സി.ജോസഫ്. കെ.എസ്.ടി.യു.സംസ്ഥാന സമ്മേളനത്തില്‍ സമ്പൂര്‍ണ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രണ്ടാം മുണ്ടശ്ശേരിയെന്ന പേരില്‍ ഇടതുമുന്നണി കെട്ടിയെഴുന്നള്ളിച്ച എം.എ.ബേബി വിദ്യാഭ്യാസമേഖലയെ തകര്‍ത്ത് തരിപ്പണമാക്കി. സി.പി.എം.സമ്മേളനങ്ങളില്‍ ഇതിന്റെ പേരില്‍ വളരെയധികം വിമര്‍ശനം അദ്ദേഹം ഏറ്റുവാങ്ങി. ആന കരിമ്പിന്‍കാട്ടില്‍ കയറിയതുപോലെയാണ് എം.എ.ബേബി വിദ്യാഭ്യാസവകുപ്പ് ഭരിച്ചത്.


സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കാനും ആജ്ഞാനുവര്‍ത്തികളുടെ താവളമാക്കി മാറ്റാനുമാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. ഇതില്‍നിന്നൊരു തിരിച്ചുപോക്കാണ് യു.ഡി.എഫ്.സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്- മന്ത്രി പറഞ്ഞു.


എന്‍.പീതാംബരക്കുറുപ്പ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു.സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദ് അധ്യക്ഷനായി. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., എ.യൂനുസ്‌കുഞ്ഞ്, കെ.എസ്.ടി.എഫ്.പ്രസിഡന്റ് സിറിയക് കാവില്‍, കെ.എ.ടി.എഫ്.ജനറല്‍ സെക്രട്ടറി കെ.മോയിന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ സ്വാഗതവും വി.കെ.മൂസ നന്ദിയും പറഞ്ഞു.


വൈകിട്ട് നഗരത്തില്‍ അധ്യാപകരുടെ ഉജ്ജ്വലപ്രകടനം നടന്നു. തുടര്‍ന്ന് ചിന്നക്കട പ്രസ്സ്‌ക്ലബ് മൈതാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്തു. ജോലിസ്ഥിരത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടിയിരുന്ന കേരളത്തിലെ അധ്യാപകരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയത് യു.ഡി.എഫ്.സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞ.


അഡ്വ. പി.എം.എ.സലാം, എം.കെ.സൈനുദ്ദീന്‍, അഡ്വ. ഷംസുദ്ദീന്‍, ഷെരീഫ് ചന്ദനത്തോപ്പ്, കെ.ടി.അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

Tuesday 29 May 2012

ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യം.: മന്ത്രി.ഡോ.എം.കെ.മുനീര്‍


ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി എം.കെ. മുനീര്‍. ശാസത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ ഉള്‍കൊള്ളിച്ച് പാഠ്യപദ്ധതി പരിഷ്കരണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.ടു.യു നേതൃത്വ പരിശീലന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക ബോധം കുറഞ്ഞുവരികയാണ്. ധാര്‍മ്മികബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ അക്രമവാസനയുള്ളവരായി വളരുന്നത് ഗൌരവപൂര്‍വ്വം കാണണമെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.യഹ് യ, അഡ്വ.എ.റസാഖ്, അഷ്റഫ് കുഞ്ഞാശാന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.അച്ചുത് ശങ്കര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ.കെ.പി.സുരേഷ്, ഡോ. പി.സോമനാഥന്‍, എല്‍.രാജന്‍, അബ്ദുള്ള വാവൂര്‍, ഡോ.പി.കെ. അബ്ദുല്‍ ഗഫൂര്‍, പി.കെ. ഇബ്രാഹീം കുട്ടി, പി.മുഹമ്മദ് മുസ്തഫ, ഹമീദ് കൊമ്പത്ത്, ഷരീഫ് ചന്ദനത്തോപ്പ്, എല്‍. അബ്ദുറഹ്മാന്‍, പി. സഫറുള്ള, പി.കെ. അഹമ്മദ് കുട്ടി, വി.പി. അസീസ്, കെ. അഹമ്മദ് കുട്ടി, വി.കെ. മൂസ, ബഷീര്‍ ചെറിയാണ്ടി എന്നിവര്‍ പ്രസംഗിച്ചു. പാക്കേജും തുടര്‍ച്ചയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്പ്യൂട്ടി സെക്രട്ടറി പി.ഗോപന്‍, ജെ. അര്‍ക്കന്‍സ് എന്നിവര്‍ പങ്കെടുത്തു.

Monday 7 May 2012

അടുത്തവര്‍ഷം എസ്എസ്എല്‍സി ഫലം രണ്ടാഴ്ചയ്ക്കകം



 ആലപ്പുഴ: അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായി ഓരോ പരീക്ഷ കഴിയുമ്പോഴും മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. തണ്ണീര്‍മുക്കത്തു കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഒരധ്യാപകന് 30 വിദ്യാര്‍ഥികള്‍ എന്ന അനുപാതം അടുത്തവര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കും. വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുമ്പോള്‍ നോണ്‍ടീച്ചിങ് സ്റ്റാഫിന്റെ ആവശ്യങ്ങളും അംഗീകരിക്കും. പാക്കേജ് നടപ്പാകുമ്പോള്‍ ലാഭകരമല്ലാത്ത സ്കൂളുകള്‍ സ്പെഷലിസ്റ്റ് സ്കൂളുകളാക്കും. അധ്യാപക പാക്കേജ് നടപ്പാക്കാന്‍ തടസ്സം ഉദ്യോഗസ്ഥരുടെ നിസ്സഹകരണമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഗൌരവം താഴേത്ത ട്ടില്‍ ഉണ്ടാകുന്നില്ല. ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗക്കാര്‍ക്കും പട്ടികജാതി, വര്‍ഗക്കാര്‍ക്കും ആറുകിലോ അരിവീതം വിതരണം ചെയ്യും. ഇത് എയ്ഡഡ്, അണ്‍ എയ്ഡഡ് ഭേദമില്ലാതെ എല്ലാവിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി യിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Friday 6 April 2012

കെ.എസ്.ടി.യു. സംസ്ഥാന കൗൺസിൽ മീറ്റിൽ സി.പി.ചെറിയമുഹമ്മദ് പ്രസംഗിക്കുന്നു.


കെ.എസ്.ടി.യു. സംസ്ഥാന കൗൺസിൽ മീറ്റിൽ സി.പി.ചെറിയമുഹമ്മദ് പ്രസംഗിക്കുന്നു.6/4/2012


 
കെ.എസ്.ടി.യു.സംസ്ഥാന കൗൺസിൽ മീറ്റിൽ പങ്കെടുത്ത പ്രതിനിധികൾ.

Wednesday 15 February 2012

കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി

കെ.എസ്.ടി.യു: സി.പി.ചെറിയമുഹമ്മദ് പ്രസിഡന്റ്, സൈനുദ്ദീന്‍ സെക്രട്ടറികൊല്ലം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍-കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റായി സി.പി.ചെറിയമുഹമ്മദും (കോഴിക്കോട്), ജനറല്‍ സെക്രട്ടറിയായി എ.കെ.സൈനുദ്ദീനും (മലപ്പുറം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വി.കെ.മൂസ (വടകര) ആണ് ട്രഷറര്‍.സി.കെ.അഹമ്മദ്കുട്ടി, മലപ്പുറം, ഹമീദ്‌കൊമ്പത്ത്, പാലക്കാട്, എ.സി.അതാഉല്ല കാസര്‍കോട് (വൈസ് പ്രസിഡന്റുമാര്‍), ഷരീഫ് ചന്ദനത്തോപ്പ് കൊല്ലം, പി.പി.സൈതലവി മലപ്പുറം, ബഷീര്‍ ചെറിയാണ്ടി കണ്ണൂര്‍, പി.കെ.ഹംസ മലപ്പുറം, പി.എ.സീതി തൃശൂര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 73 അംഗ സംസ്ഥാന കമ്മിറ്റിക്കും 35 അംഗ എക്‌സിക്യൂട്ടീവിനും രൂപം നല്‍കിയിട്ടുണ്ട്.